2013 ജൂലൈ 19, വെള്ളിയാഴ്‌ച

കർക്കിടക സന്ധ്യ


വെളുത്തിട്ടും വെളുക്കാതെ 
കർക്കിടകം. 
 ഇരുള് പെയ്തുകൊണ്ടിരുന്നു 
ഇടതടവില്ലാതെ.

പനിച്ചു വിറച്ച് 
ചുമച്ച് തുപ്പി 
വീടടച്ചിരുന്ന സന്ധ്യ 
ഉച്ചയായപ്പോൾ തന്നെ 
കാവി മുണ്ടഴിച്ച് 
നീല ജീൻസണിഞ്ഞ് 
കവലയിലേക്ക് .

പിന്നെ 
ഞരമ്പുകളിൽ ലഹരി നിറച്ച് 
കരൾ ചവച്ച് 
മുറുക്കിത്തുപ്പി 
ഒരു അല്ലോപ്പതി മരുന്നുകടക്ക്  മുന്നിൽ വഴുതി വീണു.

രാവ്  രാമായണം വായിച്ച് 
ഉമ്മറപ്പടിയിൽ.. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആകെ പേജ്‌കാഴ്‌ചകള്‍